Monday, August 1, 2011

ശബ്ദിക്കുന്ന ശവങ്ങൾ


കഴുകനു അത്
ശവങ്ങൾ മാത്രമായിരുന്നു
അവനിതെത്ര കണ്ടതാ!
കൊത്തിവലിക്കുന്ന ശരീരങ്ങൾക്ക്
ഒരേ രൂപമാണ്...
വാർന്നൊഴുകുന്ന രക്തത്തിനു
ഒരേ നിറവും...
കഴുകനറിയുന്നുണ്ടോ..?
അതൊരു ഹിന്ദുവെന്ന്..
ക്രിസ്ത്യനെന്ന്..
മുസൽമാനെന്ന്..
"ഞങ്ങൾ മനുഷ്യരാണ്.."
ശവങ്ങൾ ശബ്ദിക്കുന്നുവോ..?

57 comments:

Anonymous said...

"ഞങ്ങൾ മനുഷ്യരാണ്.."
ശവങ്ങൾ ശബ്ദിക്കുന്നുവോ..???

Pony Boy said...

ഇനി നീ ഒരക്ഷരം ശബ്ദിക്കരുത്...ശബ്ദിച്ചാൽ നിന്റെ ശവം ഇവിടെ വീഴും....

megha said...

@The Pony Boyകവിതക്കുള്ള അഭിപ്രായമോ അതോ എനിക്കുള്ള വാർണിംഗോ?

ഋതുസഞ്ജന said...

ദയവു ചെയ്ത് എല്ലാരും പോസ്റ്റിനെ കുറിച്ചു മാത്രം കമന്റ് ബോക്സിൽ എഴുതുക

keraladasanunni said...

ഹിന്ദുവും ക്രിസ്ത്യനും മുസല്‍മാനും കഴുകന് ഒരുപോലെത്തന്നെ.

ഹരീഷ് തൊടുപുഴ said...

കൊള്ളാം വ്യത്യസ്തതയുണ്ട്..

Sandeep.A.K said...

You are mentioned abt vulture.. And put the picture of an eagle..
This is not fare.. :-)You are mentioned abt vulture.. And put the picture of an eagle..
This is not fare.. :-)

ഒരു ദുബായിക്കാരന്‍ said...

"ശബ്ദിക്കുന്ന ശവങ്ങൾ"...വ്യത്യസ്ഥമായ ചിന്ത.നന്നായി.

മുകിൽ said...

"ഞങ്ങൾ മനുഷ്യരാണ്.."
ശവങ്ങൾ ശബ്ദിക്കുന്നുവോ..?

മരണത്തിനു ശേഷം മാത്രമേ ആ തോന്നല്‍ വരൂ.

Vipin K Manatt (വേനൽപക്ഷി) said...

"ഞങ്ങൾ മനുഷ്യരാണ്.."
ശവങ്ങൾ ശബ്ദിക്കുന്നുവോ..?

ശവങ്ങളാകും മുൻപ് ആ തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു...ഇഷ്ടമായി.

പഥികൻ said...

കഴുകനു മാത്രമേ മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുകയുള്ളോ ? ഞങ്ങൾ മനുഷ്യരാണെന്ന് വിളിച്ചു പറയാൻ ശവങ്ങൾക്കു മാത്രമെ കഴിയുകയുള്ളോ ?

Unknown said...

എന്താപ്പൊ പറയ്യ...
കവിത നന്നായി..
അത് മത്രം അറിയാം
എനിക്ക്...

ചുമട്ടുകാരൻ said...

കവിത നന്നായിരിക്കുന്നു, വിഷയം ആവർത്തനവിരസമായി തോന്നി... വീണ്ടും ശ്രമിക്കുക!

വെള്ളരി പ്രാവ് said...

"എന്താ...ടാ ഇത്?!!!" ..ങേ???

Vp Ahmed said...

വ്യത്യസ്ഥതയുള്ള കവിത

Rocker said...

കൊള്ളാം...

Unknown said...

തെറ്റില്ല.

Jenith Kachappilly said...

Nice one:)

Echmukutty said...

ആ തലക്കെട്ടിൽ എന്തോ ഒരു പ്രശ്നം തോന്നുന്നില്ലേ? വരികളൂടെ ശക്തിയില്ല തലക്കെട്ടിനെന്ന് എന്റെ പരാതി.

mini//മിനി said...

കഴുകന് ശവങ്ങളെല്ലാം ഒരുപോലെയാണെങ്കിലും മനുഷ്യർക്ക് അവർ പല മതക്കാരാണ്.

African Mallu said...

:-)

chithrakaran:ചിത്രകാരന്‍ said...

ഇനിയും ഇനിയും ആഴത്തിലേക്കിറങ്ങട്ടെ.
ആശംസകള്‍ !!!

Sandeep.A.K said...

ഈ കഴുകനു മാംസദാഹിയായ ഒരാണിന്റെ ഛായയില്ലേ..
അഞ്ജു പറയാന്‍ ഉദ്ധേശിച്ചത് അതാണോ..
ഞാനീ കവിതയെ അത്തരത്തില്‍ ചേര്‍ത്തു വായിക്കാന്‍ താല്പര്യപെടുന്നു..
വരികള്‍ക്കിടയിലെ വരികള്‍ അങ്ങനെ പറയുന്നു..

Arun Kumar Pillai said...

"ഈ കഴുകനു മാംസദാഹിയായ ഒരാണിന്റെ ഛായയില്ലേ.. "
sandeep da athum sariyanallo..
anjuve angineyum aavaam alle???

Anoop Pattat said...

hum njangal Bhuddist ukale avanganichathil shaktham aaya prathisedham ariyikkunnu

Jefu Jailaf said...

നല്ല ആശയം.. മുന്‍പില്‍ ചേര്‍ക്കാമായിരുന്നു. എങ്ങിനെ ശവങ്ങള്‍ ആയി എന്നത്. മനുഷ്യത്വം മരിച്ച മനുഷ്യ കോലങ്ങള്‍ എന്നോടാജപിച്ചു. മതമെന്തെന്ന അറിവിനെക്കില്ല. ഞാന്‍ തുളഞ്ഞു കയറി അവന്റെ ചങ്കിലേക്ക്‌. എന്നാ ഒരു ആയുധത്തിന്റെ കുറ്റ സമ്മതം കൂടി ..ആശംസകള്‍..

ദൃശ്യ- INTIMATE STRANGER said...

കിങ്ങിണി കുട്ട്യേ ..സന്ദീപ്‌ പറഞ്ഞ പോലെ ഒരു അര്‍ഥം കണ്ടിരുന്നോ എഴുതുമ്പോള്‍??

ഷാജു അത്താണിക്കല്‍ said...

കവിത നന്നായി..

സീത* said...

ശവങ്ങൾ ശബ്ദിച്ചിരുന്നെങ്കിൽ......

ഒരു കുഞ്ഞുമയിൽപീലി said...

നന്നായിട്ടുണ്ട് വരികള്‍ക്ക് കുറച്ചു കൂടി ഗൌരവം കൊടുക്കാമായിരുന്നു

ചെകുത്താന്‍ said...

ഇത് കൊള്ളാം !
ശവങ്ങളെങ്കിലും സംസാരിച്ചിരുന്നെങ്കില്‍

SHANAVAS said...

കവിത നന്നായി..ശവങ്ങള്‍ എങ്കിലും ജാതി പറയാതിരിക്കട്ടെ....അതല്ലേ നല്ലത്..ആശംസകള്‍..

പഥികൻ said...

ഞാനിപ്പോള്‍ ചിന്തിക്കുന്നത് തറയില്‍ വീണ കണ്ണാടി പോലെ
നൂറായിരം തുണ്ടുകളായി ചിതറിപ്പോയ എന്റെ ഹൃദയത്തെ കുറിച്ചല്ല...
അതിനു മുകളിലൂടെ ഒട്ടും പതറാതെ,ഒരു പോറലു പോലുമേല്‍ക്കാതെ
നടന്നു പോയ നിന്റെ കാല്‍പ്പാദങ്ങളെ കുറിച്ചാണ്..

ഈ വരികൾ Reuse ചെയ്യാൻ അനുവാദം ചോദിക്കുന്നു..

nisha said...

Nice:)

ചന്തു നായർ said...

ജീവിച്ചിരിക്കുന്ന ശവങ്ങൾ....പിന്നെ ചത്ത ശവങ്ങൾ...... ഇപ്പോൾ കഴുകന്മാരുടെ കാലമാണു.....കഴുകന്റെ വേഷമണിഞ്ഞ മർത്ത്യന്റെ കാലം...........കലികാലം..

faisu madeena said...

കൊള്ളാം നല്ല അര്‍ത്ഥമുള്ള കവിത ...!

ഋതുസഞ്ജന said...

@Sandeep.A.K& INTIMATE STRANGER അയ്യോ എഴുതുമ്പോൾ സത്യമായിട്ടും അങ്ങനെ ഒന്നും ഇല്ലായിരുന്നു:)!!!!!!!!!!

ഋതുസഞ്ജന said...

@Echmukutty:( കുറേ ആലോചിച്ചു ചേച്ചി.. നല്ലൊരു തലക്കെട്ട് കിട്ടിയില്ല:(

ഋതുസഞ്ജന said...

@കണ്ണന്‍ | Kannanവേണമെങ്കിൽ അങ്ങനേം ആവാം:) ( ഞാനായിട്ടെന്തിനാ:))

കെ.എം. റഷീദ് said...

നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു
നിങ്ങള്‍ നാം വിവിധ ഗോത്രങ്ങളും വര്‍ഗങ്ങളും ആക്കിയത്
നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്
വി .ഖുറാന്‍

hafees said...

മതം മനുഷ്യനന്മക്കാവട്ടെ

Mohammed Kutty.N said...

അതെ .നമ്മള്‍ മനുഷ്യരാണ്.പക്ഷെ കഴുകന്മാര്‍ അതറിയുന്നില്ലല്ലോ.നല്ല കവിത.മനുഷ്യത്വത്തിന്റെ സുഗന്ധമുണ്ട്.

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി .
വരികളും ആശയവും ഇഷ്ടായി

അജ്ഞാതന്‍ said...

ജീവിത ചുടലയിലെ ശ്വാസോച്ഛ്വാസശേഷിയുള്ള ശവങ്ങൾക്ക് കൂട്ടിരിന്ന്...കഴുകന്‍ കണ്ണാലെ കണ്ട്..കഴുകന്‍ചുണ്ട് കൊണ്ട് നേര് ചികയുന്ന ഭ്രാന്തന്‍ കാണുന്ന നേര്‍കാഴ്ച്ച,പരസ്പ്പരം കൊത്തിവലിക്കുന്ന ശരീരങ്ങൾക്ക് ഒരേ രൂപവും വാർന്നൊഴുകുന്ന
രക്തത്തിനു ഒരേ നിറവുമേന്നല്ലാതെ ...അത് ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസൽമാനെന്നോ അല്ല,മറിച്ച് മനുഷ്യനാണെന്ന് മാത്രമാണ്.എന്നാല്‍പോലും..,"ഞങ്ങൾ മനുഷ്യരാണ്.."എന്ന ശബ്ദം ആത്മാവും,ആത്മബന്ധങ്ങളും നഷ്ടപെട്ട ജീവിക്കുന്ന ശവങ്ങളില്‍ നിന്ന് കവി അറിയാതെ ആശിക്കുന്നുണ്ടേങ്കില്‍ കവിക്കും തുടങ്ങിയിട്ടുണ്ടോയെന്നു സംശയിക്കാവുന്നതാണ്!.ഭ്രാന്തന്‍ ഇതെത്ര കണ്ടതാ!!

sunesh parthasarathy said...

A girl sang a song in the temple's chorus,
About men, tired in alien lands,
About the ships that left native shores,
And all who forgot their joy to the end.

Thus sang her clean voice, and flew up to the highness,
And sunbeams shined on her shoulder's white --
And everyone saw and heard from the darkness
The white and airy gown, singing in the light.

And all of them were sure, that joy would burst out:
The ships have arrived at their beach,
The people, in the land of the aliens tired,
Regaining their bearing, are happy and reach.

And sweet was her voice and the sun's beams around....
And only, by Caesar's Gates -- high on the vault,
The baby, versed into mysteries, mourned,
Because none of them will be ever returned.

neha said...

A nice one. Keep it up

ആന്റൊസ് മാമൻ said...

കവിത നന്നായിരിക്കുന്നു.വരികളും ആശയവും ഇഷ്ടായി

praveen mash (abiprayam.com) said...

good one ..:-)

vinu said...

:):)

മാധവൻ said...

ശവങ്ങളള്‍ക്ക് ശബ്ദ്ം നല്‍കിയ വരികള്‍...
കവിത ഇഷ്ട്മായി.
കുറിഞ്ഞിയെ വളരെ ഇഷ്ട്മായി,മൗസിന്റെ കുന്തമുനയിലേക്ക് തുറിച്ചു നോക്കി മീശ വിറപ്പിക്കുന്നു,കള്ളി.....കെട്ടിയിട്ടോണം ...അല്ലെങ്കില്‍ വഴികാട്ടാന്‍ എലികളുടെ അടയാളമുനകളവശേഷിപ്പിക്കാതെ തിന്നുകളയും ഇവള്‍,ഈ ശിശിരത്തില്‍ നിന്ന് തിരികെ പോകാന്‍ കൊഴിഞ്ഞുവീണ ശലഭച്ചിറകുകള്‍ തിരഞ്ഞ് നടക്കേണ്ടി വരും പാവം ശിശിരകാല സന്ദര്‍ശകര്‍ക്ക്....

shamsudheen perumbatta said...

നല്ല രചന, ആദ്യമായാആണീ പെജിലേക്ക് കണ്ണോടിക്കുന്നത്
സമയക്കുറവു തന്നെ കാരണം, ആധുനിക ജീവിതം തിരക്ക് പിടിച്ചതാണല്ലൊ
അഭിനന്ദനം

ajith said...

വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നും കപോതമെന്നും...

ഋതുസഞ്ജന said...

വായിച്ചവർക്കും കമന്റ് ചെയ്തവർക്കുമെല്ലാം നന്ദി

Unknown said...

Super Kavitha

Unknown said...

Super Kavitha

Unknown said...

@Arjunan

Unknown said...

ഹായ്, ഫ്രണ്ട്

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.